മുംബൈ: നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 35.7. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയാണ് വെള്ളിയാഴ്ച രേഖപെടുത്തിയത് എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്‌ന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം, 2017-ന് ശേഷം ആദ്യമായാണ് ഏറ്റവും കൂടുതൽ ചൂട് ജനുവരി യിൽ രേഖപെടുത്തുന്നത്. അതേസമയം ഈർപ്പമുള്ള തെക്ക് കിഴക്കൻ കാറ്റിന്റെ വരവാണ് നിലവിൽ താപനില കൂടാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. അടുത്ത 2 – 3 ദിവസവും നഗരത്തിൽ ഉയർന്ന താപനില ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചിട്ടുണ്ട്. ജനുവരി 16 ന് ശേഷം താപനില കുറയാൻ സാധ്യത കാണുന്നതായും കാലാവസ്ഥ വിഭാഗം മുംബൈ അറിയിച്ചു.
സാധാരണത്തേക്കാൾ നാല് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ആണ് ഇപ്പോൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച ഐഎംഡിയുടെ സാന്താക്രൂസ് ഇൽ താപനില 35.7 ഡിഗ്രി സെൽഷ്യസും കൊളാബ യിൽ 34.2 ഡിഗ്രിയും രേഖപ്പെടുത്തി.
എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം ജനുവരിയിൽ രേഖപ്പെടുത്തിയത് 2006-ൽ ആയിരുന്നു. അന്ന് 37.3 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നുവെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.