ന്യൂഡൽഹി: വിമാന ജീവനക്കാർക്കെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള അപമര്യാദയായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡിഗോ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ച സംഭവത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിമാനത്തിലെ ജീവനക്കാർക്കെതിരെ യാത്രാക്കാർ നടത്തുന്ന ഇത്തരം പ്രവർത്തികൾ മോശവും നിയമനടപടി നേരിടേണ്ടതുമാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
” ഡൽഹിയിൽ ഇന്നലെ രാവിലെ 5 മണി മുതൽ 9 മണിവരെ അതി കഠിനമായ മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടിരുന്നത്. മൂടൽ മഞ്ഞിനുള്ളതിനാൽ റൺവേ കാണുന്നതിനും വിമാനം ഉയർത്തുന്നതിനും തടസങ്ങൾ നേരിട്ടിരുന്നു. ഇതിനാൽ ഡൽഹിയിലേക്കുള്ള വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള പല വിമാനങ്ങളും നിർത്തലാക്കുകയും വൈകുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്നിൽ കണ്ടാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ വിമാന ജീവനക്കാർക്കെതിരായ യാത്രാക്കാരുടെ അപമര്യാദപരമായ പെരുമാറ്റങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”- ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
Yesterday, Delhi witnessed unprecedented fog wherein visibility fluctuated for several hours, and at times, dropped to zero between 5 AM to 9 AM.
The authorities, therefore, were compelled to enforce a shut-down of operations for some time even on CAT III runways (CAT III…
— Jyotiraditya M. Scindia (@JM_Scindia) January 15, 2024
ഇന്നലെ രാത്രിയോടെയായിരുന്നു ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ചത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം 13 മണിക്കൂറോളം വൈകുമെന്ന അനൗൺസ്‌മെന്റ് വന്നതിനു പിന്നാലെ ഇയാൾ പൈലറ്റിനെ മർദ്ദിക്കുകയായിരുന്നു. രാത്രി 1 മണിയ്‌ക്ക് ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പോകാനിരുന്ന വിമാനമായിരുന്നു വൈകിയത്.