ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലഫോൺ വഴി സൗഹൃദ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ നയതന്ത്രബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ ഭാവി സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
” ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സൗഹൃദ സംഭാഷണത്തിൽ ഞാൻ ഏർപ്പെട്ടിരുന്നു. ഇന്ത്യ-റഷ്യ നയന്ത്രബന്ധം ഊട്ടിഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ തുടക്കം കുറിക്കുന്നതിന് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി. ഭാവി സംരംഭങ്ങൾക്കായി ഒരു റോഡ് മാപ്പ് തയ്യാറാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ബ്രിക്‌സിലെ റഷ്യയുടെ പ്രസിഡൻസി ഉൾപ്പെടെയുള്ള നിരവധി ആഗോള വിഷയങ്ങളേയും പ്രദേശിക വിഷയങ്ങളേയും സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും പരസ്പരം ചർച്ച ചെയ്തു”- പ്രധാനമന്ത്രി കുറിച്ചു.
PM Modi, Putin agree to develop roadmap to strengthen India-Russia Special and Privileged Strategic Partnership
Read @ANI Story | https://t.co/PBuLt7D5Jc#PMModi #India #Russia #VladimirPutin pic.twitter.com/3r8AMcwvGs
— ANI Digital (@ani_digital) January 15, 2024
വ്യാപാരം, സാമ്പത്തികം, ശാസത്രം, സാങ്കേതികവിദ്യ, ഊർജം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തിരുന്നു. റഷ്യയിലെ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇന്ത്യയിലെ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും പരസ്പരം വിജയിക്കണമെന്ന് ആശംസിച്ച ശേഷമാണ് ഇരുവരും സംഭാഷണം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ സൗഹൃദ സംഭാക്ഷണത്തിനു ശേഷം ഈ വർഷം ഇതാദ്യമായാണ് ഇരു നേതാക്കളും ഫോൺ വഴി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത്.