തൃശൂർ: പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനുഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.
പുറത്തെ സർക്കിളിൽ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തി. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശിൽപവും സമർപ്പിച്ചു. 20 മിനിറ്റാണ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്.
ഇതിന് ശേഷം അദ്ദേഹം വീണ്ടും ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടർന്നാകും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ പങ്കെടുക്കുക. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെയും ആശീർവദിക്കും. കല്യാണത്തിനെത്തുന്ന വിശിഷ്ട അതിഥികൾക്ക് അക്ഷതം കൈമാറും. 9.30-ഓടെ തൃപ്രയാറിലേക്ക് പുറപ്പെടും.