അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും എത്തും. താരത്തിന്റെ ആവശ്യ പ്രകാരം ഒരു ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള ക്യാമ്പുകൾ ജനുവരി 20നാണ് തുടങ്ങുന്നത്. ഇതിനിടെയാണ് ഒരുദിവസം കോലിക്ക് ബിസിസിഐ അവധി അനുവദിച്ചത്.
കഴിഞ്ഞ ദിവസം കോലിയുടെ മുംബൈയിലെ വസതിയിലെത്തി ട്രസ്റ്റ് പ്രതിനിധി ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെയും ക്ഷണിച്ചിരുന്നു. എന്നാൽ താരം എത്തുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.
സച്ചിന്‍ തെൻഡുൽക്കർ, രോഹിത് ശർമ, ഹർഭജൻ സിങ് എന്നിവര്‍ക്കും ജനുവരി 22 ന് അയോദ്ധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത്.