അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 06:34 am IST
FacebookTwitterWhatsAppTelegram

ഭാരതം കാത്തിരിക്കുന്ന ദിനമാണ് ജനുവരി 22. അ‍ഞ്ച് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും ലോകരാജ്യങ്ങളിൽ പോലും പ്രകടമാണ്. വിശിഷ്ടമായ പലവിധ സമ്മാനങ്ങളാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അയോദ്ധ്യയുടെ പുണ്യഭൂമിയിലേക്ക് എത്തുന്നത്.

വ്യത്യസ്തമായൊരു ഓടക്കുഴൽ നിർമ്മിച്ചിരിക്കുകയാണ് കരകൗശല വിദ​ഗ്ധരായ ഹിന പർവീൺ , ഷംഷാദ് അഹമ്മദ് , അർമാൻ നബി എന്നിവർ. പത്ത് ദിവസത്തെ അദ്ധ്വാനമാണ് ഇതിന് പിന്നിൽ. അയോദ്ധ്യയിലെ രാമക്ഷേത്ര മ്യൂസിയത്തിൽ സുപ്രധാന സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് മുസ്ലീം കരകൗശല വിദ​​ഗ്ധരുടെ കരവിരുത്.

ശ്രീരാമഭ​ഗവാന്റെ ചിത്രം പതിച്ച വളകൾ മുതൽ 56 ഇനം പേഡകൾ വരെ അയോദ്ധ്യയിലേക്ക് എത്തി തുടങ്ങി. രാജ്യത്തിന്റെ നാനാ ഭാ​ഗത്ത് നിന്നും പരമ്പരാഗത വസ്തുക്കളും രാമക്ഷേത്രത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഓണവില്ല്, ​ഗുജറാത്തിൽ നിന്ന് 500 കിലോ​ഗ്രാം ഭാരം വരുന്ന നാ​ഗഡ എന്ന പരമ്പരാ​ഗത ഡ്രം, അയോദ്ധ്യയിലെ അമാവ് രാമക്ഷേത്രത്തിൽ നിന്ന് വില്ല് എന്നിവയും എത്തി.

കനൗജിൽ നിന്നുള്ള പ്രത്യേക പെർഫ്യൂമുകൾ, അമരാവതിയിൽ നിന്നുള്ള 500 കിലോഗ്രാം ‘കുങ്കം’ ഇലകൾ, ഡൽഹിയിലെ രാമക്ഷേത്രത്തിൽ ശേഖരിച്ച ധാന്യങ്ങൾ, ഭോപ്പാലിൽ നിന്നുള്ള പൂക്കൾ, മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്ന് 4.31 കോടി തവണ ‘ലോർഡ് റാം’ എന്നെഴുതിയ പേപ്പറുകൾ എന്നിവയും സമ്മാനപട്ടികയിൽ ഉൾപ്പെടുന്നു. 108 അടി നീളമുള്ള ചന്ദനത്തിരി, 2,100 കിലോഗ്രാം വരുന്ന മണി, 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വിളക്ക്, സ്വർണ്ണ പാദരക്ഷകൾ, 10 അടി ഉയരമുള്ള പൂട്ടും താക്കോലും ഒരേസമയം മറ്റ് എട്ട് രാജ്യങ്ങളിലെ സമയം സൂചിപ്പിക്കുന്ന ഘടികാരം എന്നിങ്ങനെയുള്ള മറ്റ് വഴിപാടുകളും രാമക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിട്ടുണ്ട്.

സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിൽ നിന്ന് 3,000-ത്തിലധികം സമ്മാനങ്ങളാണ് എത്തിയിട്ടുള്ളത്. ജനക്പൂർ ധാം രാംജാനകി ക്ഷേത്രത്തിൽ നിന്ന് 30-ഓളം വാഹനവ്യൂഹത്തിലാണ് സമ്മാനങ്ങളെത്തിച്ചത്. വെള്ളി ചെരുപ്പുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പഴങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പൂന്തോട്ടമായ അശോക് വാതികയിൽ നിന്ന് ശ്രീലങ്കൻ പ്രതിനിധികളും പ്രത്യേക സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഭോപ്പാലിലെ ഒരു നഴ്‌സറിയിൽ നിന്ന് ​ക്ഷേത്ര പരിസരം അലങ്കരിക്കാനായി 10,000 ബൊഗെയ്ൻവില്ല പൂക്കൾ വീതമുള്ള രണ്ട് ചരക്കുകളും രാമജന്മഭൂമിയിലേക്ക് അയച്ചു.

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തയ്യാറാക്കിയ അഞ്ച് ലക്ഷം ലഡു, അഞ്ച് ട്രക്കുകളിലായി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. 50 ​ഗ്രാം ഭാരമാണ് ഒരു ലഡുവിനുള്ളത്. 250 ക്വിന്റൽ ചരക്കാണ് അയോദ്ധ്യയിലെത്തുക. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും 200 കിലോഗ്രാം ലഡുകൾ വഴിപാടായി അയയ്‌ക്കുന്നുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷം ലഡുകളാണ് നൽകുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ 7,000 കിലോ “രാം ഹൽവ” തയ്യാറാക്കുമെന്ന് നാഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെഫ് വിഷ്ണു മനോഹർ അറിയിച്ചു.

ഫിറോസാബാദിലെ ഹിന്ദു-മുസ്ലിം തൊഴിലാളികൾ മാസങ്ങളോളം അദ്ധ്വാനിച്ച് തയ്യാറാക്കിയ പതിനായിരത്തിലധികം വളകൾ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. വളകളിൽ ശ്രീരാമന്റെയും സീതാദേവിയുടെയും ഹനുമാന്റെയും ചിത്രങ്ങളാണുള്ളത്. രത്‌നങ്ങൾ പതിച്ച വസ്ത്രം, വെള്ളിത്തളികകൾ, തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ‘അത്തർ ഷമാമ’ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.
ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള സാരിയാണ് സൂറത്തിലൊരുങ്ങിയത്. പ്രത്യേക സാരി ക്ഷേത്ര അധികാരികൾക്ക് അയച്ചുകൊടുക്കും.

നഗരത്തിലെ വജ്രവ്യാപാരി 5,000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ച് രാമക്ഷേത്രം പ്രമോയമാക്കി മാല തയ്യാറാക്കിയിട്ടുണ്ട്. രാമനോടുള്ള അചഞ്ചലമായ ഭക്തിയും കർസേവകനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ഹൈദരാബാദിൽ നിന്ന് 8,000 കിലോമീറ്റർ നടന്ന്, 64-കാരനായ ചള്ള ശ്രീനിവാസ് ശാസ്ത്രി സ്വർണ്ണം പൂശിയ പാദരക്ഷകളാണ് സമ്മാനിക്കുന്നത്.

Tags: ram templegifts
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies