ചെന്നൈ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കോയമ്പത്തൂരിൽ കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ മറ്റാരാളെ ഏൽപ്പിച്ച ശേഷം യുവതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് എത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് തൃശൂർ സ്വദേശി ആശുപത്രിയിലെത്തി കുഞ്ഞിനെ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങൾ കാരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരക്കേറിയ സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി എത്തിയ യുവതി കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോൾ യുവതിയെ കണ്ടില്ല. തുടർന്ന് ഇവരാണ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പിതാവ് സംഭവമറിഞ്ഞത്.