ചെന്നൈ: യുവാവിനെ ശാരീരികമായി ഉപദ്രവിച്ച പാകിസ്താൻ ഗായകൻ റാഹത് ഫത്തേ അലി ഖാനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. കഴിഞ്ഞ ദിവസം റാഹത്ത് ഫത്തേ അലി ഖാൻ മദ്യക്കുപ്പിയുടെ പേരിൽ യുവാവിനെ ചെരുപ്പുകൊണ്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ചിന്മയി.
The justification he gives here “The teacher showers love on the student when they do well; and the punishment is equally harsh when they make a mistake.”
Gurus get protected by the ‘divinity’ of their position, regardless of the faith / religion they practice – all their… https://t.co/NpPzZTg438
— Chinmayi Sripaada (@Chinmayi) January 27, 2024
‘ഇവരിൽ ചിലർ സമൂഹത്തിന് മുന്നിൽ മാന്യന്മാരാണ്. അവർ വളരെ നന്നായി സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കും. അവർക്ക് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ചെയ്യാൻ കഴിയുമെന്നുപോലും ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. ഒരുപക്ഷേ ക്യാമറകളൊക്കെ നേരത്തെ ഉണ്ടായിരുന്നെങ്കിൽ മഹാന്മാർ എന്ന് നമ്മൾ കരുതുന്ന പലരുടെയും യഥാർത്ഥ സ്വഭാവം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടാമായിരുന്നു’. സമൂഹമാദ്ധ്യമായ എക്‌സിലൂടെയായിരുന്നു ചിന്മയി കുറിപ്പ് പങ്കിട്ടത്. ഒപ്പം ഫത്തേ അലി ഖാൻ യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു.
Famous singer Rahat Fateh Ali khan beating his servent for bottle of Alcohol pic.twitter.com/9DZwYxgPmV
— Ghulam Abbas Shah (@ghulamabbasshah) January 27, 2024
മദ്യക്കുപ്പി ആവശ്യപ്പെട്ടുകൊണ്ട് ഫത്തേ അലി ഖാൻ യുവാവിനെ വിമർശിക്കുകയും ചെരുപ്പുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദീകരണവുമായി ഗായകൻ രംഗത്തെത്തി. ഒരു വിദ്യാർത്ഥി ഭംഗിയായി കാര്യങ്ങൾ ചെയ്യുമ്പോൾ അദ്ധ്യാപകൻ നല്ലതെന്ന് പറഞ്ഞ് അവനെ പ്രശംസിക്കും. എന്നാൽ തെറ്റ് ചെയ്യുന്നവനെ ശിക്ഷിക്കുകയും ചെയ്യും എന്നായിരുന്നു റാഹത്ത് ഫത്തേ അലി ഖാന്റെ പ്രതികരണം.