രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനായ ഡി.കെ സുരേഷാണ് വിവാദ പ്രസ്താവന നടത്തിയത്. ബജറ്റിൽ കർണാടകയ്‌ക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നുള്ള വാദത്തെ മുൻനിർത്തിയാണ് എംപിയുടെ വിഘടനവാദ പരാമർശം.

”മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ ദക്ഷിണേന്ത്യയെ ഭാരതത്തിൽ നിന്നും അടർത്തിമാറ്റണമെന്ന കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടിൽ പുതുമയില്ല. ഡിഎംകെ അടക്കമുള്ള കോൺ​ഗ്രസിന്റെ ഒട്ടുമിക്ക സഖ്യകക്ഷികളും കാലങ്ങളായി വിഘടനവാദ സ്വരമുയർത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കർണാടകയ്‌ക്ക് ഒന്നും നൽകിയില്ലെന്ന് പറഞ്ഞാണ് ഡികെ സുരേഷ് രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഡി.കെ സുരേഷിന് ജിന്നയുടെ സ്വരമാണുള്ളത്. ഇതിനെ ശക്തമായി എതിർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങൾക്ക് യാതൊരു യുക്തിയുമില്ല.

2009 മുതൾ 2014 വരെയുള്ള 5 വർഷം നോക്കിയാൽ കർണാടകയ്‌ക്ക് 54,000 കോടി രൂപയാണ് നികുതി വരവിൽ നിന്നും കേന്ദ്രം നൽകിയിട്ടുള്ളത്. 2014- 2019 വർഷം ഇത് 91, 000 കോടിയായി ഉയർന്നു. ഇതിന് പുറമേ സംസ്ഥാനത്ത് വിവിധ പദ്ധതികളും കേന്ദ്രം നടപ്പാക്കി. 5 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്. ഡി.കെ സുരേഷ് മുഹമ്മദ് അലി ​ജിന്നയെ പോലെയാണ് സംസാരിക്കുന്നത്. ഒരു മുതിർന്ന പാർലമെന്റ് അം​ഗത്തിൽ നിന്നും ഇത് പ്രതിക്ഷിച്ചില്ല.” – തേജസ്വി സൂര്യ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്നും ഇത് തുടർന്നാൽ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്നുമായിരുന്നു ഡി.കെ സുരേഷ് പറഞ്ഞത്. ഇത് ചോദ്യം ചെയ്യണം. തിരുത്തുന്നില്ലെങ്കിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രത്യേക രാജ്യം ആവശ്യപ്പെടണമെന്നും സുരേഷ് പറഞ്ഞു. പ്രത്യേക രാഷ്‌ട്രത്തിനായുള്ള ശബ്ദം ഉയരുന്നതിന് മുമ്പ് കേന്ദ്ര ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കണം. ദക്ഷിണേന്ത്യയിലെ നികുതി ദക്ഷിണേന്ത്യയിൽ തന്നെ ചിലവാക്കണമെന്നും. ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഡികെ സുരേഷ് പറഞ്ഞു.

Tags: Tejasvi SuryaCongress MPDK sivakumardemand for separate nationDK Suresh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies