റാഞ്ചി: ഹേമന്ത് സോറൻ രാജിവച്ചതോടെ ഝാർഖണ്ഡിൽ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിഴലിക്കുകയാണ്. കാലുമാറാതിരിക്കാൻ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച നേതൃത്വം. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർ സഞ്ചരിക്കാനിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്ന് പോകാൻ സാധിച്ചില്ല. ചംപൈ സോറനും വിശ്വസ്തരായ 5 എംഎൽമാരും മാത്രമാണ് നിലവിൽ ഝാർഖണ്ഡിലുള്ളത്.
ജെഎംഎം നിയമസഭാകക്ഷി നേതാവ് ചംപൈ സോറൻ മുഖ്യമന്ത്രിയാകാൻ അവകാശം ഉന്നയിച്ചെങ്കിലും ഇതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതെയൊള്ളൂവെന്ന് ഗവർണർ അറിയിച്ചതോടെ ജെഎംഎം നേതൃത്വം അങ്കലാപ്പിലായി. എംഎൽഎമാർ കാലുമാറുമോ എന്ന് ഭയന്നാണ് ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ചത്. ഇതിനായി ചാർട്ടേഡ് വിമാനങ്ങളും താമസിക്കാൻ പഞ്ചനക്ഷത്ര റിസോർട്ടുകളം തയ്യാറാക്കിയിരുന്നു
എംഎൽഎമാരെ കോൺഗ്രസ് തെലങ്കാനയിൽ എത്തിക്കുകയിരുന്നു ലക്ഷ്യം. ഝാർഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷനാണ് ഇതിനായി കരുനീക്കങ്ങൾ ആസൂത്രണം ചെയ്തത്. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇവരെ താജ് കൃഷ്ണ അടക്കമുള്ള നഗരത്തിലെ പഞ്ചനക്ഷത്ര റിസോർട്ടുകളിൽ താമസിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ മോശം കാലവസ്ഥ എല്ലാ പദ്ധതികളും തകർത്തു.