ന്യൂഡൽഹി: വീണ്ടും രക്ഷകരായി ഭാരതീയ നാവിക സേന. സൊമാലിയയുടെ കിഴക്കൻ തീരത്ത് വച്ച് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായ ഇറാനിയൻ കപ്പലിനെ നാവികസേന രക്ഷിച്ചു. എഫ്.വി ഒമാറി എന്ന മത്സ്യബന്ധന കപ്പലാണ് കൊള്ളക്കാർ റാഞ്ചിയത്.
പാക്, ഇറാനിയൻ പൗരന്മാരടങ്ങിയ മത്സ്യബന്ധന കപ്പലായിരുന്നു അത്. ഏഴ് കൊള്ളക്കാർ കപ്പലിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി. കപ്പൽ റാഞ്ചിയെന്ന വിവരം ലഭിച്ചയുടനെ നാവികസേനയുടെ ഐഎൻഎസ് ശാരദ മേഖലയിലെത്തി. അതിവേഗമെത്തിയ ഭാരതത്തിന്റെ യുദ്ധക്കപ്പൽ ശക്തമായ പ്രതിരോധം തീർത്തു. ജനുവരി 31നായിരുന്നു കൊള്ളക്കാർ കപ്പലിനുള്ളിൽ കയറിയത്. വെള്ളിയാഴ്ച പുലർച്ചെയോടെ ഐഎൻഎസ് ശാരദ രക്ഷാപ്രവർത്തനം നടത്തി.
#IndianNavy foils another #piracy attempt along East coast of #Somalia.
Info on Piracy attempt on #FVOmari monitored #31Jan 24. Vessel located successfully by Indian Naval RPA, undertaking surveillance in the area & #INSSharada on anti-piracy mission diverted to intercept. pic.twitter.com/XMUcP5gqTk
— SpokespersonNavy (@indiannavy) February 2, 2024
അതിക്രമിച്ച് കയറിയ കൊള്ളക്കാരെ ഇന്റഗ്രൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് തുരത്തിയ നാവികസേന, മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും എഫ്.വി ഒമാറിനെ സുരക്ഷിതമാക്കുകയും ചെയ്തു. 11 ഇറാനിയൻ പൗരന്മാരും എട്ട് പാകിസ്താനികളുമാണ് കപ്പലിലുണ്ടായിരുന്നത്. സൊമാലിയൻ കൊള്ളക്കാരുടെ അധീനതയിൽ ആയിരുന്നതിനാൽ മത്സ്യബന്ധന കപ്പലിനെ വേണ്ടവിധം പരിശോധിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. കൊള്ളക്കാരിൽ നിന്നും കപ്പലിനെ മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്.
#INSSharda also undertook confirmatory boarding on FV Omari to sanitise & check on the well-being of the crew who had been held captive by the Somali pirates. pic.twitter.com/PwAgH9dAO6
— SpokespersonNavy (@indiannavy) February 2, 2024
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ നിരവധി തവണയാണ് ഭാരതീയ നാവികസേന ഇതര രാജ്യങ്ങൾക്ക് രക്ഷകരായി എത്തിയത്. കൊള്ളക്കാർ ബന്ദികളാക്കിയ പാകിസ്താൻ പൗരന്മാരെ നേരത്തെയും നാവികസേന രക്ഷപ്പെടുത്തിയിരുന്നു. അറബിക്കടലിൽ ആക്രമണത്തിന് ഇരയായ കപ്പലിനെ രക്ഷപ്പെടുത്തുന്നതിനായി ഐഎൻഎസ് സുമിത്രയായിരുന്നു എത്തിയത്.