ന്യൂഡൽഹി: രാജ്യത്തിന് കാവലായി നിൽക്കുന്ന സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നാളെ നടക്കാനിരിക്കുന്ന ഐഎൻഎസ് സന്ധ്യക്ക് പങ്കെടുക്കുന്നതിനായി വിശാഖപ്പട്ടണത്തെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
നാവികസേനാ മേധാവിയോ മറ്റ് ഉദ്യോഗസ്ഥരോ ആകട്ടെ സൗഹൃദപരമായ ബന്ധം പുലർത്തണം. അച്ചടക്കത്തിലൂടെയും അടിച്ചമർത്തലിലൂടെയും ഒരു ബന്ധവും കൊണ്ടുവരാൻ സാധിക്കില്ല.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മേഖലയിലെ നമ്മുടെ സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നു. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വളർത്തുകയാണ് ചെയ്യുന്നത്.
നാവികസേനയിലെ എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ പ്രവർത്തനങ്ങളും പ്രയത്നവും കാണുമ്പോൾ ഉദ്യോഗസ്ഥരോടുള്ള ബഹുമാനവും ആദരവും വർദ്ധിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.