ഷില്ലോംഗ്: ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തിയിലൂടെ പഞ്ചസാര കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന. മേഘാലയിലെ തെക്ക് പടിഞ്ഞാറൻ ജില്ലയായ മഹേഷ്ഖോലയുടെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കടത്താൻ ശ്രമിച്ച 50,000 കിലോ പഞ്ചസാര ബിഎസ്എഫ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് മേഘാലയാ പോലീസുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ശ്രമം പരാജയപ്പെടുത്തിയതെന്ന് സുരക്ഷാസേന പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.
പിടിച്ചെടുത്ത പഞ്ചസാര തുടർ നടപടികൾക്കായി പോലീസിന് കൈമാറും. കള്ളക്കടത്ത് സംഘത്തിന്റെ ഈ ശ്രമം പരാജയപ്പെടുത്തിയതിലൂടെ അതിർത്തി പ്രദേശത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ ബിഎസ്എഫ് മേഘാലയയുടെയും മേഘാലയാ പോലീസിന്റെയും അർപ്പണബോധവും പ്രതിബദ്ധതയുമാണ് എടുത്തുകാണിക്കുന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു.