ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 വർഷം നീണ്ട കാത്തിരിപ്പിനാണ് രാമക്ഷേത്രം ഉയർന്നതോടെ ഇതോടെ വിരാമം ആയതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
‘ 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഞങ്ങളുടെ പ്രാർത്ഥന അർപ്പിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. വലിയ ജനക്കൂട്ടം കാണുമ്പോൾ എനിക്ക് ശരിക്കും സന്തോഷമുണ്ട്. എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ. രാജ്യത്തെ വികസിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ നമുക്ക് ശക്തി നൽകാനും ഞങ്ങളെ ഒന്നിപ്പിക്കാനും ഞാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു.“ – അദ്ദേഹം പറഞ്ഞു.
ഇരുവരും രാം ലല്ലയ്ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നതിന്റെ ദൃശ്യങ്ങളും ശ്രദ്ധ നേടിക്കഴിഞ്ഞു.