ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രത്തിൽ ജനതാ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്ര പരിസരത്ത് നടന്ന ജനതാ ദർശനിൽ നിരവധി പേരുടെ പരാതികൾ മുഖ്യമന്ത്രി കേൾക്കുകയും രേഖാമൂലം പരാതികൾ ശേഖരിക്കുകയും ചെയ്തു.
അപേക്ഷകളുമായെത്തിയ ഓരോ വ്യക്തിയോടും അദ്ദേഹം സുഖവിവരങ്ങൾ അന്വേഷിച്ചു. ജനങ്ങളുടെ പരാതികൾ വാങ്ങിയ മുഖ്യമന്ത്രി അവ അധികാരികൾക്ക് കൈമാറി. പ്രശ്നങ്ങൾ എത്രയും വേഗത്തിൽ പരിഹാരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതി നൽകിയവരിൽ അർഹതപ്പെട്ട എല്ലാവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഒരു തരത്തിലുള്ള അനാസ്ഥയും ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
കഴിഞ്ഞ മാസം നടന്ന ജനതാ ദർശനിൽ 200 ഓളം പേരാണ് പങ്കെടുത്തത്. ചികിത്സാ ധനസഹായം തേടുന്നവർക്ക് മതിയായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. പണത്തിന്റെ ദൗർലഭ്യം കാരണം ആരുടെയും ചികിത്സ തടസപ്പെടില്ലെന്നും ചികിത്സാ ചിലവിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.