ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്തെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിന് 7 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. ചേർത്തല സ്വദേശദികളായ കുഞ്ഞുമോൻ- നജ്മ ദമ്പതികളുടെ മകൾ തസ്നി (22) ആണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് കുറ്റക്കാരനല്ലെന്ന് കോടതിയിൽ തെളിഞ്ഞതോടെ ഇയാളെ വെറുതെ വിട്ടു.
2018ലാണ് ഭർതൃ മാതാവിന്റെ പീഡനങ്ങൾ സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർതൃ മാതാവ് ഐഷ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ 7 വർഷം തടവും പിഴയും വിധിക്കുകയായിരുന്നു. ഇവരെ മാവേലിക്കര വനിതാ ജയിലിലേക്ക് മാറ്റി.