ബെംഗളൂരു: കാലാവസ്ഥാ നിരീക്ഷണവും കലാവസ്ഥാ പ്രവചനവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS ന്റെ വിക്ഷേപണം ഫെബ്രുവരി 17ന് നടത്താൻ തീരുമാനിച്ചതായി ഇസ്രോ അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്.
ജിഎസ്എൽവിഎഫ് 14 ഉപയോഗിച്ചായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക. ഫെബ്രുവരി 17ന് ശനിയാഴ്ച വൈകിട്ട് 5.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഇൻസാറ്റ് 3DS ന്റെ വിക്ഷേപണം സജ്ജീകരിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ കുറിച്ചു.
🚀GSLV-F14/🛰️INSAT-3DS Mission:
The mission is set for lift-off on February 17, 2024, at 17:30 Hrs. IST from SDSC-SHAR, Sriharikota.
In its 16th flight, the GSLV aims to deploy INSAT-3DS, a meteorological and disaster warning satellite.
The mission is fully funded by the… pic.twitter.com/s4I6Z8S2Vw— ISRO (@isro) February 8, 2024
കാലാവസ്ഥ നിരീക്ഷണങ്ങൾ മെച്ചപ്പെട്ടതാക്കാനും, ദുരന്ത മുന്നറിയിപ്പുകൾ വേഗത്തിലാക്കാനും, കരയും സമുദ്ര പ്രതലങ്ങളും നിരീക്ഷിക്കുന്നതിനു വേണ്ടിയുമാണ് ഉപഗ്രഹം രൂപ കൽപന ചെയ്തിരിക്കുന്നതെന്ന് ബഹിരാകാശ ഏജൻസികൾ അറിയിച്ചു. നിലവിൽ ഇൻസാറ്റ് 3D, ഇൻസാറ്റ് 3DR എന്നീ ഉപഗ്രഹങ്ങളാണ് കലാവസ്ഥാ പ്രവചനത്തിനായി സിഗ്നലുകൾ പിടിച്ചെടുക്കുന്നത്. ഈ ഉപഗ്രങ്ങൾക്കൊപ്പം സേവനം വർദ്ധിപ്പിക്കുന്ന തരത്തിൽ ഇൻസാറ്റ് 3DS പ്രവർത്തിക്കും. ഉപഗ്രഹത്തിന്റെ നിർമ്മാണത്തിന് ഇന്ത്യൻ വ്യവസായങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒ ഊന്നി പറഞ്ഞു.