ശ്രീവല്ലഭന് പന്തീരായിരം വഴിപാട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശ്രീവല്ലഭന് പന്തീരായിരം വഴിപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 03:24 pm IST
Facebook
Twitter
WhatsAppTelegram

അതത് തട്ടകങ്ങളുടെ സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും ഘടനാപരവുമായ ഒട്ടേറെ സവിശേഷതകൾ നിഷ്കൃഷ്ടമായ വിലയിരുത്തിയതിനുശേഷമാണ് നമ്മുടെ ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഓരോ ഗ്രാമക്ഷേത്രങ്ങളും തന്നാടുകളുടെ അനന്യമായ വ്യക്തിത്വം അത്രമേൽ സ്വാംശീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ആകൃതിയിൽ മാത്രമല്ല എല്ലാത്തരം പ്രകൃതിയിലും ഇത്തരം ആവിഷ്കാരങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നതിനാൽ എന്തെന്ത് വൈവിധ്യങ്ങളാണ് പ്രകടീഭവിക്കുന്നത്.?? നമ്മുടെ സാമാന്യ വിജ്ഞാനത്തിന് കണ്ടെത്താൻ കഴിയുന്നതിനുമപ്പുറം പലതും അടക്കം ചെയ്ത അക്ഷയ ഖനികളാണ് നമ്മുടെ ക്ഷേത്രങ്ങൾ ചടങ്ങുകൾ. നിവേദ്യത്തിന്റെ കാര്യം മാത്രം ഒന്ന് പരിശോധിച്ചാൽ മതി അതിന്റെ പ്രാമാണികത ദർശിക്കാൻ.

തിരുവാർപ്പ് കൃഷ്ണന്റെ ഉഷ:പ്പായസവും അമ്പലപ്പുഴ കണ്ണന്റെ പാൽപ്പായസവും ചേർത്തല കാർത്യാനി ക്ഷേത്രത്തിലെ തടിയും ഇത്തരത്തിലെ വിശിഷ്ടമായ നൈവേദ്യങ്ങൾ ആണ്. 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ “പന്തീരായിരം വഴിപാട്” അതുപോലെയുള്ള ഒരു വിശേഷപ്പെട്ട നിവേദ്യം ആണ്. കേരളത്തിലെ 13 പതികളിൽ ഒന്നായ ഇവിടുത്തെ പൂജയിലും ഒട്ടേറെ സവിശേഷതകൾ ഉണ്ട്. ഉച്ചപൂജയോട് അനുബന്ധിച്ചാണ് പന്തീരായിരം നടത്തുക കാളി, പടറ്റി എന്നീ ഇനങ്ങളിലെ കുലകളാണ് നിവേദിക്കുന്നത്. പൂവൻ പഴവും കദളിയും ആവാം എന്നും പറയുന്നു. പാളയം തോടനും കണ്ണനും പാടില്ല.

വാദ്യഘോഷത്തോടെ, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെയാണ്, പന്തീരായിരം എഴുന്നള്ളിക്കുന്നത്. ഇപ്പോൾ തുകലശ്ശേരി ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്.ആഘോഷമായി കൊണ്ടുവരുന്ന പഴം ശ്രീവല്ലഭ സന്നിധിയിലെ മണ്ഡപത്തിൽ വെച്ച് പുന്നശ്ശേരി മൂസതന്മാർ രണ്ടായി ഭാഗിക്കുന്നു. വലത്തെ പങ്ക് ദേവന് നിവേദിക്കും. ഇടത്തെ പങ്ക് ബ്രഹ്മസ്വമായി ബ്രാഹ്മണർക്ക് വീതിച്ചു കൊടുക്കുന്നു. ശങ്കരമംഗലത്തമ്മ നൽകിയ വിഭവങ്ങൾ ബ്രഹ്മചാരി രണ്ടായി പകുത്ത് ആദ്യപകുതി അനുചര ബ്രാഹ്മണർക്ക് നൽകിയതിനു ശേഷം ബാക്കി ഭക്ഷിച്ചു എന്നാണ് കഥ.

പരമ ഭക്തയായ ശങ്കരമംഗലത്തമ്മ ഉപവാസനന്തരം ഒരു ബ്രഹ്മചാരിയെ കാല് കഴുകി ചൂട്ടിയിട്ട് ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അന്ന് തുകലാസുരനെ ഭയന്ന് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. അമ്മയുടെ അർഘ്യം സ്വീകരിക്കുവാൻ ഭഗവാൻ നേരിട്ട് എത്തി എന്നാണ് സങ്കല്പം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ പാളനമസ്കാരത്തിന്റെ കഥയും ഇതിന്റെ തന്നെ അനുബന്ധമാണ്. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഇപ്പോൾ മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഈ വഴിപാട് നടത്തുന്നത്.

ക്ഷേത്രോത്സവത്തിന് പതിവായി കൽച്ചട്ടി കച്ചവടത്തിന് എത്തിയിരുന്ന ഒരു പരദേശിയുമായി ബന്ധപ്പെടുത്തിയും ഒരു കഥയുണ്ട്. പഴം നേദിക്കാം എന്ന് പറഞ്ഞിട്ട് അത് ചെയ്യാതെ അദ്ദേഹം മടങ്ങി.. പല അനിഷ്ടങ്ങളും സംഭവിച്ച അദ്ദേഹത്തിന്റെ ജീവിതവും വ്യാപാരവും ക്ഷയോൻമുഖമായി. ഇതിന്റെ കാരണം കണ്ടുപിടിക്കാൻ ജ്യോതിഷ മാർഗ്ഗം സ്വീകരിച്ച അദ്ദേഹത്തിന് കാര്യം മനസ്സിലാവുകയും പന്തീരായിരം വഴിപാട് ഭംഗിയായി നടത്തിയ വിഷമം വൃത്തത്തിൽ നിന്ന് നിന്ന് മുക്തി നേടി എന്നുമാണ് കഥ.

ഈ വർഷത്തെ പന്തീരായിരം വഴിപാടും ചതുശ്ശാതം വഴിപാടും 2024 ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് നടക്കുക. അന്ന് രാവിലെ 7 ന് തുകലശ്ശേരി മഹാദേവ സന്നിധിയിൽ നിന്ന് പന്തീരായിരം ഘോഷയാത്ര ആരംഭിക്കും. ആദ്യത്തെ കുല തുക തലശ്ശേരി മഹാദേവന് സമർപ്പിച്ച ശേഷം ശേഷം കുട്ടകളിലും തളികകളിലും നിറച്ച് നാമജപവും വായിക്കുരവയുമായിഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കുചേരും. പള്ളിവേട്ടയാൽക്കവലയിലെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ച ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി നമസ്കാര മണ്ഡപത്തിൽ സമർപ്പണം നടത്തും. തുടർന്ന് ഭഗവാൻ ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.

എഴുതിയത് : ഹരി . പി
ഫോൺ : 94956 06931
(ആദ്ധ്യാത്മിക ലേഖനങ്ങൾ എഴുതാറുള്ള പി ഹരി തിരുവല്ല സ്വദേശിയാണ്)

Tags: SUBSree Vallabha Temple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies