3.5 മണിക്കൂർ മാത്രം ഉറക്കം, വൈകുന്നേരം ആറ് മണിക്ക് ശേഷം ആഹാരം കഴിക്കില്ല എന്ന് തുടങ്ങി ജീവിതത്തിലെ രസകരമായ സംഭവങ്ങളും മറ്റും പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്കൊപ്പം ഉച്ചവിരുന്നിന് ആതിഥേയനായതെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ പറഞ്ഞു. എല്ലാവരും ഒരേസമയം സന്തോഷത്തിലും അമ്പരപ്പിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
45 മിനിറ്റ് നേരമാണ് പ്രധാനമന്ത്രിക്കൊപ്പം ചെലവിടാൻ സാധിച്ചത്. എത്ര ചെറിയ നേരം കൊണ്ട് പ്രചോദനാത്മകമായ നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് പഠിക്കാൻ സാധിച്ചതെന്നും എൽ. മുരുകൻ പറഞ്ഞു. ഒരു സാധാരണക്കാരനെ പോലെയാണ് അദ്ദേഹം തങ്ങൾക്കൊപ്പമിരുന്നത്. ബില്ലും അദ്ദേഹം തന്നെയാണ് നൽകിയതെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ചിരിച്ച് തമാശകൾ പറഞ്ഞാണ് തങ്ങൾക്കൊപ്പം സമയം ചെലവഴിച്ചത്. ജീവിതത്തിലെ മറക്കാനാവത്ത നിമിഷമാണ് കടന്നുപോയതെന്നും എൽ മുരുകൻ എക്സിൽ കുറിച്ചു.
வாழ்வின் மறக்க முடியாத தருணம்..!
இன்றைய தினம் மக்களவை உணவு விடுதியில் மாண்புமிகு பாரதப் பிரதமர் திரு.@narendramodi ஜி அவர்களுடன் உணவருந்திய மகிழ்ச்சியான தருணம்.
கட்சி பேதமின்றி பல்வேறு மக்களவை உறுப்பினர்களும் கலந்து கொண்டார்கள்.
எங்கள் அனைவருக்குமான உணவுக் கட்டணத்தையும்… pic.twitter.com/0WVSTAwUYl— Dr.L.Murugan (@Murugan_MoS) February 9, 2024
എംപിമാരായ ഹീന ഗാവിത്, എസ്. ഫംഗ്നോൺ കൊന്യാക്, ജംയാംഗ് സെറിംഗ് നംഗ്യാൽ, എൽ. മുരുകൻ, ടിഡിപി എംപി രാംമോഹൻ നായിഡു, ബിഎസ്പി എം.പി റിതേഷ് പാണ്ഡെ, ബിജെഡി എം.പി സസ്മിത് പത്ര, കേരളത്തിൽ നിന്നുള്ള എൻ.കെ പ്രേമചന്ദ്രൻ എന്നിവക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്.