വയനാട്: വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പ്രതിക്ഷേധം കനക്കുന്നതിനിടയിൽ വയനാട് എംപി രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നു. ഭാരത് ന്യായ് യാത്രയ്‌ക്ക് ഒരു ദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുന്നത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് വാരണാസിയിൽ നിന്നും യാത്ര തിരിക്കുന്നത്.
വയനാട്ടിൽ വന്യജീവി ശല്യം രൂക്ഷമാകുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളറിയാനോ അതിന് പരിഹാരം കാണാനോ എംപിയായ രാഹുൽ ശ്രമിച്ചിരുന്നില്ല. ഇതിൽ ജനരോഷം ആളിക്കത്തുന്നതിന് പിന്നാലെയാണ് മണ്ഡലത്തിലേയ്‌ക്ക് രാഹുൽ തിരിച്ചു വരുന്നത്. പോരായ്മകൾ ജനങ്ങളെ മുഖം കാണിച്ച് മറയ്‌ക്കാം എന്ന് കോൺഗ്രസും ചിന്തിക്കുന്നു. വന്യജീവി ആക്രമണത്തിൽ മൂന്നു മാസത്തിനിടെ മൂന്നു മരണമാണ് നടന്നത്. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തിയിട്ട് മൂന്ന് മാസത്തോളം ആകുകയാണ്. വയനാട്ടിൽ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടയിൽ മൂന്ന് പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് എത്തണമെന്ന പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അടിയന്തരമായി നല്‍കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഭാര്യയ്‌ക്ക് ജോലി, കുട്ടിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലമുള്ള മറുപടിയാണ് വേണ്ടത് എന്ന് പോളിന്റെ ബന്ധുക്കള്‍ പറഞ്ഞു.















