ലക്നൗ: ലോകഭൂപടത്തിലിടം നേടിയ അയോദ്ധ്യയിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനായി അയോദ്ധ്യയിൽ മൂന്ന് റോഡുകൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ പാത എന്നീ പേരുകളിൽ ഈ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഗുപ്തർ ഘട്ട് മുതൽ രാജ്ഘട്ട് വരെ നാലുവരി പാതയായി 6.70 കിലോമീറ്റർ നീളത്തിലാണ് ലക്ഷ്മൺ പാത നിർമ്മിക്കുക. 300 മീറ്റർ നീളമുള്ളതാണ് അവധ് ആഗമന പാത. ക്ഷീരസാഗർ പാതയെ രാം പാതയുമായി ഈ റോഡ് ബന്ധിപ്പിക്കും. 400 മീറ്റർ നീളമുള്ളതാണ് ക്ഷീരസാഗർ പാത.
നിലവിൽ രമാക്ഷേത്രത്തിലേക്ക് നാല് റോഡുകളാണുള്ളത്. പ്രധാനപാതയായ രാംപഥിന് 13 കിലോമീറ്റർ നീളമാണുള്ളത്. ജന്മഭൂമി പാത ബിർള ധർമ്മശാലയെ രാമജന്മഭൂമിയുമായി ബന്ധിപ്പിക്കുന്നു. ഭക്തി പാത ശൃംഗർ ഹട്ടിൽ നിന്ന് ഹനുമാൻ ഗർഹി വരെയും ധർമ്മ പാത ലതാ മങ്കേഷ്‌കർ ചൗക്കിൽ നിന്ന് ലക്നൗ ഗോരഖ്പൂർ ഹൈവേ വരെയും വ്യാപിക്കുന്നു. പുതിയ റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത തടസവം ഒഴിവാക്കാൻ സാധിക്കും.