എറണാകുളം: കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയാണ് കുടിശ്ശിക നൽകാനുള്ളത്. കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലായത്. ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലാണ്.
ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകൾക്കും കറന്റ് ബിൽ അടയ്ക്കാൻ സാധിച്ചിട്ടില്ല. 92,993 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് മാത്രം കുടിശിക ഇനത്തിൽ അടയ്ക്കാനുള്ളത്. 7,19, 554 രൂപയാണ് ഓഫീസുകൾ കുടിശിക ഇനത്തിൽ മാത്രം നൽകേണ്ടത്. തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റിൽ നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചൂടും ജീവനക്കാരെ വലയ്ക്കുന്നുണ്ട്.