സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 28-കാരനായ ലക്ഷ്മി നാരായണ വിജ്ഞം ആണ് മരിച്ചത്. അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ സ്മൈൽ കറക്ഷൻ സർജറിക്കാണ് ഇയാൾ വിധേയനായത്. ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർ നാഷണൽ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ.
അനസ്തേഷ്യ കൂടിയ അളവിൽ നൽകിയതാണ് മകൻ മരിക്കാൻ കാരണമെന്ന് പിതാവ് രാമലു ആരോപിച്ചത്. ശസ്ത്രക്രിയക്കിടെ മകൻ ബോധരഹിതനായപ്പോൾ തന്നെ ക്ലീനിക്കിലെ ജീവനക്കാർ വിളിച്ചുവരുത്തി. തുടർന്നാണ് മകനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ അവിടെയെത്തുമ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകൻ ശസ്ത്രക്രിയയുടെ കാര്യം അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് ഒരു അസുഖം ഉണ്ടായിരുന്നില്ലെന്നും മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും പിതാവ് പറഞ്ഞു. ക്ലിനിക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി രേഖകലും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.