കൊൽക്കത്ത: ബംഗാളിലെ സന്ദേശ്‌ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദു സമൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് നേതാക്കളും അണികളും അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ കണ്ണടച്ചുകൊണ്ട് പിന്തുണ നൽകുകയാണ് മുഖ്യമന്ത്രി മമതാ ബാനർജി. ഷെയ്ഖ് ഷാജഹാനും സംഘവും സന്ദേശ്‌ഖാലിയിലെ ഹിന്ദു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടും അവർക്ക് നീതി ലഭ്യമാക്കാൻ മമത സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടെ മാൾഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയും അക്രമം അഴിച്ചു വിടുകയാണ് ഒരു സംഘം.
മാൾഡയിലെ കൃഷ്ണനഗറിലാണ് ഹിന്ദു ക്ഷേത്രം തകർത്തത്. മുഹമ്മദ് അസ്ഗർ അലി എന്ന വ്യക്തിയുടെ നേതൃത്വത്തിൽ അക്രമികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു മാ കാളി ക്ഷേത്രം കത്തിക്കുകയായിരുന്നു. ഹിന്ദുക്കൾക്കും അവരുടെ വിശ്വാസങ്ങൾക്കും നേരെ വലിയ അക്രമ പരമ്പരകളാണ് ബംഗാളിൽ അരങ്ങേറുന്നത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. ബംഗാളിന്റെ വിവിധ ഇടങ്ങളിൽ ഹിന്ദു സമൂഹത്തിന് നേരയുണ്ടാകുന്ന ക്രൂരമായ അക്രമങ്ങൾ മമതാ ബാനർജിയുടെ കഴിവ് കേടിനെയാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
Trinamool’s Shahjahan accused of horrific crimes like sexual violence against Hindu women in Sandeshkhali.
Meanwhile, in Krishnanagar, Malda, miscreants, led by Mohammed Asgar Ali, shamelessly burn a century-old Hindu Maa Kali temple.
These brazen attacks on Hindus and their… pic.twitter.com/Ndh0FWgEN1
— BJP West Bengal (@BJP4Bengal) February 21, 2024
“>