ഗാംഗ്ടോക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ നാഥുലയിൽ കുടുങ്ങിയ 500-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം .
കിഴക്കൻ സിക്കിമിൽ പെട്ടെന്നുണ്ടായ മഞ്ഞുവീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ടുപോയ 500-ലധികം വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ കരസേനയുടെ ത്രിശക്തി കോർപ്സിന്റെ സൈനികർ രക്ഷപ്പെടുത്തിയത്.കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഏകദേശം 175 വാഹനങ്ങളാണ് കുടുങ്ങിപ്പോയത്.
അവർക്ക് അടിയന്തിരമായി മെഡിക്കൽ സേവനം , ആഹാരം , എന്നിവയും ഏർപ്പെടുത്തി നൽകി . തുടർന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് വിനോദസഞ്ചാരികളെ സൈന്യം എത്തിക്കുകയും ചെയ്തു.