അഹമ്മദബാദ്: ജനപ്രിയ ഡയറി ബ്രാൻഡായ അമുൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, അമുലിനെ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ഡയറി ബ്രാൻഡാക്കുമെന്ന് ഉറപ്പ് നൽകി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എക്‌സിബിഷൻ ഒരുക്കിയിരുന്നു. ഏറെ ജനശ്രദ്ധ നേടുന്ന അമുൽ പരസ്യങ്ങളുടെ പ്രദർശനവും എക്‌സിബിഷനിൽ സജ്ജീകരിച്ചിരുന്നു.
അതിൽ പ്രധാനമന്ത്രിയെയും പ്രധാന ജനക്ഷേമ പദ്ധതികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അമുൽ പെൺകുട്ടിയുടെ പരസ്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്വച്ഛ് ഭാരത് അഭിയാൻ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി എക്‌സിബിഷൻ വീക്ഷിച്ച ശേഷമാണ് മടങ്ങിയത്.
അമുൽ പരസ്യങ്ങൾ കാണാം…..

ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷീര സഹകരണ സംഘമാണ് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് അഥവാ അമുൽ. 1946 സ്ഥാപനം ആരംഭിച്ചത്.

അമുലിന്റെ ഉത്ഭവത്തിൽ സർദാർ പട്ടേൽ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയമായിരുന്നു അത്.

അന്ന് ക്ഷീര കർഷകർ കുറഞ്ഞ നിരക്കിൽ ഇടനിലക്കാർക്കും വ്യാപാരികൾക്കും പാൽ വിൽക്കാൻ നിർബന്ധിതരായിരുന്നു. കർഷകർ തങ്ങളോട് ചെയ്യുന്ന ചൂഷണത്തിനെതിരെ സംഘടിക്കാവാനുള്ള തീരുമാനത്തിലെത്തി. ചൂഷണം വർധിച്ചതൊടെ ഒരു സഹകരണ സംഘം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു.അവർ കൈര ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന പേരിൽ സഹകണ സ്ഥാപനത്തിന് തുടക്കമിട്ടു. അതാണ് പിന്നീട് അമുൽ ആയി മാറിയത്.
“अमूल” जैसा कोई नही! pic.twitter.com/w5shWLsLxo
— Harsh Sanghavi (@sanghaviharsh) February 22, 2024















