തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വി.സി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകി. ഹിയറിംഗിന് മുമ്പായാണ് വി.സി രാജിക്കത്ത് നൽകിയത്. നിയമനത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിനായുള്ള ഗവർണറുടെ രണ്ടാംഘട്ട ഹിയറിംഗ് ഇന്ന് രാജ്ഭവനിൽ നടന്നിരുന്നു. എന്നാൽ ഓപ്പൺ സർവ്വകലാശാല വി.സി മുബാറക് പാഷ ഹിയറിംഗിന് ഹാജരായിരുന്നില്ല. നേരത്തെ വി.സി.യെ പുറത്താക്കാനായി ഗവർണർ നോട്ടീസ് നൽകിയിരുന്നു.
യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്‌കൃതം (ഡോ.എം.വി.നാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) എന്നിവരെ പുറത്താക്കാനാണ് ഗവർണർ ഹിയറിംഗ് വിളിച്ചത്.