ചത്തീസ്ഗഡ്: കാൻകർ ജില്ലയിൽ അതിർത്തി സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. ആന്റി- നക്‌സൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട് കോയാലിബെഡ വനപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്തിയത്. തുടർന്ന് നടത്തിയ വെടിവയ്പ്പിൽ ഇവർ കൊല്ലപ്പെടുകയായിരുന്നു.
ചത്തീസ്ഗഡ് പോലീസിനും സുരക്ഷാ സേനയ്‌ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരുടെ ഒളിത്താവളം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മരണപ്പെട്ട കമ്യൂണിസ്റ്റ് ഭീകരുടെ ഒളിത്താവളത്തിൽ നിന്നും വെടികോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.