ന്യൂഡൽഹി ; ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കോടതിയിൽ നിന്ന് വിശ്വാസാധിഷ്ഠിത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി . നിയമം അനുശാസിക്കുന്ന അന്വേഷണത്തിനുള്ള അധികാരത്തെ ബാധിക്കുന്നതൊന്നും കോടതികൾക്ക് ചെയ്യാനാവില്ലെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ പറഞ്ഞു.
പർദ്ദ ധരിക്കുന്ന തന്നോട് പോലീസ് മോശമായി പെരുമാറിയെന്ന് കാട്ടി രേഷ്മ എന്ന മുസ്ലീം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി . എന്നാൽ നീതി ഉറപ്പാക്കാനും സുരക്ഷ നിലനിർത്താനും തിരിച്ചറിയൽ അനിവാര്യമായതിനാൽ പോലീസ് അന്വേഷണത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
മതപരമായ ആചാരത്തിന്റെയോ വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയോ മറവിൽ ഇടപെടൽ അനുവദിക്കുന്നത് ദുരുപയോഗമാകും. വാതിൽ തുറക്കുകയും അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ, മൂടുപടം ധരിക്കുന്ന രീതികൾ പരിഗണിക്കാതെയും ഈ സമ്പ്രദായങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ന്റെ പരിധിയിൽ വരുമോ ഇല്ലയോ എന്ന വസ്തുത പരിഗണിക്കാതെയും , പൊതു ക്രമം നിലനിർത്തുന്നതിന്, ആവശ്യമുള്ളപ്പോൾ വ്യക്തികളെ തിരിച്ചറിയാൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് അധികാരം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ് ,” കോടതി പറഞ്ഞു.
“ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം പ്രതിപാദിച്ചിരിക്കുന്നതുൾപ്പെടെയുള്ള മൗലികാവകാശങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല രാമായണം, ബൃഹദാരണ്യക ഉപനിഷത്ത് എന്നിവ ചർച്ച ചെയ്ത കോടതി ഹിന്ദു സ്ത്രീകൾ പർദ്ദയോ ഉപയോഗിക്കുന്നില്ലെന്നും അവർക്ക് അത് നിർബന്ധമല്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
ഡൽഹിയിലെ റക്കാബ് ഗഞ്ച് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പരാതിക്കാരിയായ രേഷ്മയെ ഡൽഹി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അക്രമം ഉണ്ടാക്കിയ മൂന്ന് പേരുടെ സഹോദരിയാണ് അവർ. മറുവശത്ത് നിന്ന് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടത് രേഷ്മ തന്നെയാണെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.താനൊരു മുസ്ലീം സ്ത്രീയാണെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമായിരുന്നിട്ടും തനിക്ക് പർദ്ദ ധരിക്കാൻ സമയം നൽകിയില്ലെന്നാണ് രേഷ്മയുടെ പരാതി.