മലയാളികളുടെ മനസിൽ നിത്യയൗവ്വനത്തിന്റെ പ്രതീകമായ സ്വരമാധുര്യത്തിന് ഇന്ന് 80-ാം പിറന്നാൾ. ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്ര ഗാനങ്ങൾ ഓരോ മലയാളിക്കുമുണ്ടാകും. പ്രണയം, വിരഹം, കുസൃതി, സൗഹൃദം തുടങ്ങി എല്ലാ ഭാവങ്ങളും സ്വരത്തിൽ ഭദ്രമായിരുന്നു. വിവിധ ഭാവങ്ങളിൽ അലിഞ്ഞ് പുഴപോലെ ഒഴുകി ജയചന്ദ്രൻ പാടിയപ്പോൾ അവിടെ മലയാളികളുടെ സ്വന്തം ഭാവഗായകൻ പിറവിയെടുത്തു.
മലയാളികൾ ആവർത്തിച്ച് കേട്ട ചില ജയചന്ദ്രഗാനങ്ങൾ ചുവടെ..
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ..
മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു..
നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളെ..
രാസാത്തി ഉന്നെ കാണാതെ
നെഞ്ച് കാറ്റാടി പോലാടുത്..
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി..
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ..
ആരും ആരും കാണാതെ
ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ..
എന്തേ ഇന്നും വന്നീല, എന്നോടൊന്നും മിണ്ടീല
അനുരാഗം മീട്ടും ഗന്ധർവ്വൻ..
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ..