ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ പ്രതിസന്ധിയുടെ തുറന്നുപറഞ്ഞ് പുതിയ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദേശീയ അസംബ്ലിയുടെ ചിലവുകൾ പോലും കടം വാങ്ങിയാണ് വീട്ടിയതെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. രാജ്യം നേരിടുന്നത് ഭയാനകമായ കടപ്രതിസന്ധിയാണെന്ന് അദ്ദേഹം വിലപിച്ചു.
വായ്പയെടുത്ത് ചെലവുകൾ തീർക്കുന്നതാണ് പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വർഷങ്ങളായി ഇങ്ങനെയാണ് നടക്കുന്നത്. വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് വേണ്ടി ചിലവഴിക്കാനും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും എവിടെ നിന്ന് ലഭിക്കാനാണ് പണം –
പിഎംഎൽ-എൻ നേതാവായ ഷെഹ്ബാസ് ഷെരീഫ് 201 വോട്ടുകൾ നേടിയാണ് പാകിസ്താന്റെ 24-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കർ സർദാർ അയാസ് സാദിഖാണ് ഷെഹ്ബാസ് ഷെരീഫിന്റെ വിജയം പ്രഖ്യാപിച്ചത്.