ന്യൂഡൽഹി: കൊഴിഞ്ഞുപോക്ക് നിലയ്‌ക്കാതെ കോൺഗ്രസ്. ഹിന്ദു വിരുദ്ധ നിലപാടിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പിന്നാലെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ കോൺഗ്രസിൽ നിന്നും രാജിവച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചത് ഇന്ത്യയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും രാമൻ കേവലം വിശ്വാസം മാത്രമല്ല ഭാരതത്തിന്റെ ആത്മാവും അസ്ഥിത്വവുമാണെന്ന് അദ്ദേഹം മല്ലികാർജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിൽ പറയുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിന്നാലെ അതിൽ നിന്നും ശ്രദ്ധ തിരിക്കാനും അപമാനിക്കാനും രാഹുൽ ശ്രമിച്ചു. ഇത് പാർട്ടി പ്രവർത്തകരെയും ഭാരതത്തിലെ പൗരന്മാരെയും കൂടുതൽ രോഷാകുലരാക്കി. രാമൻ കേവലം വിശ്വാസം മാത്രമല്ല ഭാരതത്തിന്റെ ആത്മാവും അസ്ഥിത്വവുമാണ് – അർജുൻ മോദ്‌വാദിയ പറഞ്ഞു.
ജനുവരിയിൽ നടന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന പാർട്ടിയുടെ തീരുമാനത്തിനെതിരെ മോദ്‌വാദിയ മുൻപ് തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.