മുംബൈ: ഭാര്യയുമായുള്ള തർക്കത്തിനിടെ മകനെ കൊലപ്പെടുത്തിയ കോസിൽ അച്ഛന് ജീവപര്യന്തം തടവ്. 2021 സെപ്തംബർ 20-നാണ് നവി മുംബൈയിലെ സൻപാഡ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് 23-കാരനായ സകൽസിംഗ് പവാർ മകനെ കൊലപ്പെടുത്തിയത്. ഇയാൾ മകനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുകയും കോൺക്രീറ്റ് തറയിൽ തല പിടിച്ചു ഇടിക്കുകയും ചെയ്യുകയായിരുന്നു.
രാവിലെ 8.30-ടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ ഭാര്യ പോലീസിനെ വിളിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പവാറിന്റെ ജ്യേഷ്ഠൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരിച്ചത് നാല് വയസ്സുള്ള ഒരു കൊച്ചുകുട്ടിയാണ്. നാലു വയസ്സുള്ള ഇത്രയും ചെറിയ കുട്ടിയെ ബലമായി നിലത്തടിച്ചാൽ തലയ്‌ക്ക് പരിക്കേറ്റ് മരിക്കുമെന്ന് പ്രതിക്ക് അറിവുണ്ടായിരുന്നു അതിനാൽ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നതായാണ് കോടതി പറഞ്ഞത്.















