കരിയറിലെ മിന്നും ഫോമിലുള്ള ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം പത്താം സ്ഥാനത്ത് എത്തിയത്. 8-ാം സ്ഥാനത്തുള്ള വിരാട് കോലിയാണ് പട്ടികയിൽ മുന്നിലുള്ള ഏക ഇന്ത്യൻ താരം. ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനമാണ് യശസ്വിക്ക് ഗുണം ചെയ്തത്.
നാലു ടെസ്റ്റിൽ നിന്ന് 655 റൺസാണ് താരം സ്കോർ ചെയ്തത്. 80 റൺസോടെയാണ് ഇംഗ്ലണ്ടിനെതിരെ താരം തുടക്കമിട്ടത്. വിശാഖപട്ടണത്ത് ജയസ്വാളിന്റെ 209 റണ്ണാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. വിരാടിനും കാംബ്ലിക്കും ശേഷം ടെസ്റ്റിൽ തുടരെ രണ്ട് ഇരട്ടശതകം കുറിക്കുന്ന താരമാകാനും യുവതാരത്തിനായി.
രാജ്കോട്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് 29-ാം സ്ഥാനത്തായിരുന്നു. രാജ്കോട്ട് ടെസ്റ്റിലെ ഇരട്ടശതകത്തിന് പിന്നാലെ 15-ാം സ്ഥാനത്തേക്ക് കുതിച്ചു. മൂന്നാം ടെസ്റ്റിന് പിന്നാലെ 12-ാം സ്ഥാനത്ത് എത്തിയിരുന്നു. നാലാം ടെസ്റ്റിൽ ജയ്സ്വാളിന്റെ 73, 37 ഇന്നിംഗ്സുകൾ ഇന്ത്യയുടെ വിജയത്തിന് കരുത്തായിരുന്നു. നിലവിൽ കെയ്ൻ വില്യംസണാണ് ഒന്നാം റാങ്ക്. തൊട്ടുപിന്നാലെ റൂട്ടം സ്മിത്തുമാണ് പട്ടികയിലുള്ളത്.