തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്കിതാ ഇരുട്ടടി. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമെ ടെസ്റ്റ് അനുവദനീയമായിരിക്കൂ. ഇന്ന് ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് നിർദ്ദേശം നൽകിയത്.
നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50-ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് ഇനിയും മോട്ടോർ വാഹന വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവിറങ്ങിയത്. മാറ്റങ്ങൾ മെയ് ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുത്തുക. ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനുള്ള ഡാഷ്‌ബോർഡ് ക്യാമറ ഘടിപ്പിക്കണം എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച ടെസ്റ്റിനുള്ളത്.