കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പിടിച്ചുപറി നടത്തിയ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ. ട്രെയിനിന്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ വടി കൊണ്ട് അടിച്ച് താഴെയിട്ട് എടുക്കുന്നതാണ് ഇവരുടെ രീതി. ആലുവ-എറണാകുളം എന്നിവിടങ്ങളിലായി താമസിക്കുന്ന അഭിഷേക്, രൺജിത്ത് രാജു, അതുൽ, ആഷിക്, അനസ് എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേനയുടെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
മോഷണത്തിലൂടെ കിട്ടുന്ന സാധനങ്ങൾ വിൽക്കുന്നതാണ് ഇവരുടെ രീതി. ഇതിൽ നിന്നും ലഭിക്കുന്ന പണമുപയോഗിച്ച് ലഹരി പദാർത്ഥം വാങ്ങുകയും ധൂർത്തടിക്കുകയും ചെയ്യും. മോഷണം, കഞ്ചാവ് കടത്ത് എന്നീ കേസുകളിൽ ഇവർ മുമ്പും പിടിയിലായിട്ടുണ്ട്. സംഘത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.