മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ പുനരധിവാസ സർവേ 18-ന് ആരംഭിക്കും . ധാരാവിയുടെ പുനർവികസന പദ്ധതി ഗൗതം അദാനി ഗ്രൂപ്പിനാണ് കൈമാറിയിരിക്കുന്നത് . ഇതിന്റെ ഭാഗമായാണ് സർവ്വേ .
മഹാരാഷ്‌ട്ര സംസ്ഥാന സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്‌മെൻ്റ് പ്രൊജക്‌റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഡിആർപിപിഎൽ) ധാരാവിയിൽ ലക്ഷക്കണക്കിന് താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവ്വേയാണ് നടത്തുന്നത്. ‘ഡിജിറ്റൽ ധാരാവി’ എന്ന വിപുലമായ ലൈബ്രറിയും സർവ്വേയിലൂടെ സൃഷ്ടിക്കും
ധാരാവി പുനർവികസന പദ്ധതിക്കും (ഡിആർപി) മഹാരാഷ്‌ട്ര സർക്കാരിനും വേണ്ടിയുള്ള സർവേ ലോകത്തിലെ ഏറ്റവും വലിയ നഗര പുനർ വികസന പദ്ധതികളിലൊന്നാണ് . ധാരാവിയെ ലോകോത്തര ടൗൺഷിപ്പായി മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നത്.
“ പുനരധിവാസ പ്രക്രിയ നടപ്പിലാക്കാനും ആത്യന്തികമായി അവർക്ക് അവരുടെ സ്വപ്ന ഭവനം പ്രദാനം ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കാൻ എല്ലാ ധാരാവിക്കാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” – ഡിആർപി എൽ വക്താവ് പറഞ്ഞു.
കമല രാമൻ നഗറിൽ നിന്നാണ് സർവേ ആരംഭിക്കുന്നത്, ഓരോ താമസസ്ഥലത്തിനും ഒരു പ്രത്യേക നമ്പർ നൽകും. ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷനുമായി പരിശീലനം ലഭിച്ച ഒരു സംഘം ഓരോ സ്ഥലവും സന്ദർശിക്കും.
രണ്ട് ഭാഗങ്ങളായാണ് സർവേ നടക്കുക . ആദ്യത്തേത് പൈലറ്റ് ഘട്ടമാണ്, ഇത് 1 മാസത്തിനുള്ളിൽ പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ, മുഴുവൻ പ്രദേശത്തുനിന്നും വിവരങ്ങൾ ശേഖരിക്കും, ഇത് പൂർത്തിയാക്കാൻ 9 മാസമെടുക്കും.23,000 കോടി രൂപയുടെ ധാരാവി പുനർവികസന പദ്ധതിയാണ് നടപ്പാക്കുന്നത്















