ഓസ്കർ പ്രഖ്യാപനത്തോടെ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ഓപ്പൺ ഹൈമർ. ഏഴ് പുരസ്കാരങ്ങളുമായാണ് ഓസ്കർ വേദിയിൽ നിന്നും ഓപ്പൺ ഹൈമർ ടീം പടിയിറങ്ങിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് അവാർഡ് ലഭിച്ചത്. സിനിമയുട ഡയറക്ടറായ ക്രിസ്റ്റഫർ നോളന്റെ ആദ്യ ഓസ്കർ പുരസ്കാരം കൂടിയാണിത്.
960 മില്ല്യൺ ഡോളറാണ് ഓപ്പൺഹെയ്മർ ആഗോള ബോക്സ്ഓഫീസിൽ നേടിയത്. എന്നാൽ, ക്രിസ്റ്റഫർ നോളൻ ചിത്രത്തിൽ എത്രയാണ് പ്രതിഫലമായി നേടിയെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന് വേണ്ടി 85 മില്ല്യൺ ഡോളറാണ് ( 704 കോടി രൂപ) ക്രിസ്റ്റഫർ പ്രതിഫലമായി വാങ്ങിയതെന്നാണ് പറയുന്നത്. നോളൻ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥാ രചന തുടങ്ങിയെന്നാണ് ഹോളിവുഡിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ദി പ്രിസണർ എന്ന’ 1960 ലെ ടിവി സീരീസിന്റെ റീമേക്ക് ആണ് നോളന്റെ അടുത്ത സിനിമയെന്നും സൂചനകളുണ്ട്.
ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ലോകം ആദ്യം അംഗീകരിച്ചതും, പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപ്പൺ ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഓപ്പൺ ഹൈമർ. ആദ്യമായി ആറ്റംബോബു കണ്ടുപിടിച്ചതും രണ്ടാ ലോകമഹായുദ്ധവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കേരളത്തിലും ചിത്രത്തിൻ വൻ സ്വീകാര്യത ലഭിച്ചിരുന്നു.















