ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക സ്വീകരണം നൽകി ‘ശക്തി അമ്മമാർ’. തമിഴ്നാട്ടിലെ സേലത്ത് നടന്ന റാലിയിൽ 11 അമ്മമാർ ചേർന്നാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസ് നേതാവ് രാഹുലിന്റെ വിവാദമായ ശക്തി പരാമർശത്തിന് പിന്നാലെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെ പ്രധാനമന്ത്രിയ്‌ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകിയത്. വേദിയിലെത്തിയ പ്രധാനമന്ത്രി സ്ത്രീകളെ കൈക്കൂപ്പി അഭിവാദ്യം ചെയ്തു.
நன்றி சேலம்! அங்கு கண்ட ஆர்வத்தில் இருந்து, தமிழ்நாட்டின் விருப்பமான தேர்வு என்டிஏ என்பது தெளிவாகிறது. pic.twitter.com/AxCQln11QH
— Narendra Modi (@narendramodi) March 19, 2024
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനാണ് പ്രധാനമന്ത്രി സേലത്തെത്തിയത്. പതിനായിരക്കണക്കിന് ജനങ്ങൾ സേലത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. ഹൈന്ദവ വിശ്വാസത്തെ കോൺഗ്രസ് നേതാക്കൾ മനഃപൂർവ്വം അവഹേളിക്കുകയാണെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറ്റൊരു മതത്തെയും അധിക്ഷേപിക്കുന്നില്ല. മറ്റ് മതസ്ഥരുടെ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും അവർ പറയില്ല. എന്നാൽ ഹൈന്ദവ വിശ്വാസത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കാനും അപമാനിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും അവർ പാഴാക്കില്ല’- പ്രധാനമന്ത്രി പറഞ്ഞു.