അഗർത്തല: ബിഎസ്എഫും ത്രിപുര പോലീസും ചേർന്ന് മൂന്നര കേടി രൂപയുടെ ലഹരി ഗുളിക ശേഖരം പിടികൂടി. മാരക ലഹരി ഗുളികയായ യബയാണ് ശോഭാപൂർ ഗ്രാമത്തിലെ പാർക്ക് ചെയ്തിരന്ന ഒരു കാറിൽ നിന്ന് കണ്ടെത്തിയത്. രണ്ടുലക്ഷം രൂപയും ഇതിൽ നിന്ന് ലഭിച്ചു. ഇന്റലിജെൻസ് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.
സോനമുറ പോലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ 70,000 മാരക ലഹരി ഗുളികകളാണ് കണ്ടെത്തിയത്. പൊതു വിപണയിൽ 3.5 കോടി രൂപ വിലമതിപ്പുണ്ടെന്നാണ് റിപ്പോർട്ട്. 2.23 ലക്ഷം രൂപയുടെ കറൻസിയും ലഭിച്ചു.
8 ലക്ഷത്തിന് മേലെ വിലയുള്ള കാറിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സംയുക്ത സേന വിഭാഗങ്ങൾ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ലഹരിഗുളികൾ പോലീസിന് കൈമാറി. എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതിർത്തി കടന്നെത്തുന്ന ലഹരി ഗുളികൾ ബംഗ്ലാദേശിലും മ്യാൻമറിലുമാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് സൂചന.