തൃശൂർ: ശാസ്താംപൂവം വനവാസി കോളനിയിൽ നിന്ന് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെ മാർച്ച് 2-നാണ് കാണാതായത്. ഒരാഴ്ചക്ക് ശേഷമാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സജികുട്ടൻ (15) അരുൺകുമാർ (8) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി.