മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിൽ വേറിട്ട കഥാപാത്രമായിരുന്നു ചന്തു സലിം കുമാറിന്റേത്. ഒരു നടന്റെ മകൻ എന്നതിലുപരി, ചന്തുവിന്റെ പ്രകടനം തന്നെയായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്.
സിവിൽ സർവ്വീസും പിജിയും പഠിക്കാൻ പോയത് പെട്ടെന്ന് ജോലി കിട്ടുമെന്ന് കരുതിയാണെന്ന് ചന്തു പറയുന്നു. ഇംഗ്ലീഷിൽ സ്ക്രിപ്റ്റ് എഴുതി ഓസ്കർ വാങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും ചന്തു തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വാക്കുകൾ.
”കുഞ്ഞുനാൾ മുതൽ സിനിമ മനസിലുണ്ട്. ജോലി കിട്ടുന്നതിനു വേണ്ടിയാണ് എം.എ ലിറ്ററേച്ചർ എടുത്തത്. എഴുതാനും താൽപര്യമുള്ള ആളാണ്. ഇംഗ്ലീഷിൽ സ്ക്രിപ്റ്റ് എഴുതി, ഹോളിവുഡിൽ പോയി, ഓസ്കർ വാങ്ങാം എന്നൊക്കെയായിരുന്നു പ്ലാൻ.
ഇതിനിടെ, വിക്രമാദിത്യൻ കണ്ട് സിവിൽ സർവ്വീസ് പഠിക്കാൻ പോയി. ഒരു വർഷം സിവിൽ സർവ്വീസ് പഠിച്ചാൽ ജോലി കിട്ടുമെന്നായിരുന്നു കരുതിയത്. കളക്ടറായി കഴിഞ്ഞാൽ പെട്ടെന്ന് കല്യാണം കഴിക്കാമെന്നായിരുന്നു ചിന്ത. അന്നത്തെ കാലത്ത് ഏറ്റവും വലിയ ലക്ഷ്യം കല്യാണമായിരുന്നു. പിന്നീട്, അതുമാറി.”- ചന്തു സലിംകുമാർ പറഞ്ഞു.