‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ചിത്രത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ രംഗത്ത് .തങ്ങളുടെ സർവ്വകലാശാലയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ‘പ്രചാരണ സിനിമ’ ആണിതെന്നാണ് എസ് എഫ് ഐയുടെ ആരോപണം . മാത്രമല്ല സിനിമ തങ്ങൾ ഇടതുപക്ഷക്കാരെ ദേശവിരുദ്ധരാക്കുന്നുവെന്നും എസ് എഫ് ഐ പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട് ജെഎൻയുഎസ്‌യു വൈസ് ചാൻസലർക്ക് നിവേദനം നൽകുമെന്ന് എസ്എഫ്ഐ സെക്രട്ടറി സാഗർ സിംഗാൽ പറഞ്ഞു. “2016 മുതൽ ജെഎൻയു ആക്രമണത്തിന് വിധേയമാണ്. വലതുപക്ഷം സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു, ആദ്യം ബസ്തർ സിനിമയിലൂടെയും പിന്നീട് ജെഎൻയുവിലൂടെയും. ഇതെല്ലാം വ്യവസ്ഥാപിതമായ ആക്രമണത്തിന്റെ ഭാഗമാണ്. ജെഎൻയു തീർച്ചയായും തിരിച്ചടിക്കും. നിശബ്ദത പാലിക്കില്ല – സിംഗാൽ പറഞ്ഞു.
. വലതുപക്ഷ പ്രവർത്തകനായ ഒരാളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ, അദ്ദേഹം ഒരു നായകനായി വാഴ്‌ത്തപ്പെടുന്നു, അദ്ദേഹം ജെഎൻയു അടച്ചുപൂട്ടൽ സമരത്തിന്റെ മുഖമാണെന്നുമാണ് സിംഗാലിന്റെ വാദം.
ജെഎൻയു പോലൊരു സർവ്വകലാശാല ‘ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ’ കേന്ദ്രമായി മാറിയതിന്റെ കഥയാണ് ചിത്രം കാട്ടുന്നത് . വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഉർവശി റൗട്ടേല, സിദ്ധാർഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് അഭിനേതാക്കൾ.