ഡൽഹി: സിപിഐക്ക് പിന്നാലെ സിപിഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 കോടി രൂപ പിഴ അടയ്‌ക്കാനാവശ്യപ്പെട്ടാണ് നേട്ടീസ് നൽകിയിരിക്കുന്നത്. സിപിഐക്ക്11 കോടി രൂപ തിരിച്ചടയ്‌ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരുകക്ഷികൾക്കും ഇന്നാണ് നോട്ടീസ് ലഭിച്ചത്.
വര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിലുളള ‘കുടിശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 11 കോടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കിയാണ് സിപിഎമ്മിന് 15.59 കോടി രൂപ പിഴയിട്ടിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെന്ന് സിപിഎം വ്യക്തമാക്കി.