തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്നത് വിവേചന രാഷട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സിഎഎ കേസുകൾ സർക്കാർ പിൻവലിച്ചെന്നും ഇതാണ് വിവേചന രാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു
ഒരു വിഭാഗത്തോട് മാത്രമായാണ് അനീതി കാണിക്കുന്നത്. നാമജപ ഘോഷയാത്ര നടത്തിയ സാധാരണക്കാരുടെ പേരിലും കേസുകൾ ഉണ്ട്. തന്റെ പേരിൽ ഇത്രയധികം കേസുകളുണ്ടെന്ന കാര്യം അറിഞ്ഞത് ഇപ്പോഴാണ്. ഇതിൽ ഭൂരിഭാഗവും ശബരിമല സമരകാലത്തേയാണ്. മറ്റാർക്കും എതിരെ ഇത്തരം ദ്രോഹ നടപടികൾ ഇല്ല. മനപ്പൂർവം വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. വേറെ ഏത് പാർട്ടിക്കെതിരായാണ് ഇങ്ങനെയൊരു നിലപാട് എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 234 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്.
കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പ് ചൂടിലാണ് വയനാട്. വയനാടിനെ അറിയുന്ന സ്ഥാനാർത്ഥിയെ ലഭിച്ചതിന്റെ ആഘോഷത്തിലാണ് നാട്ടുകാർ. സുരേന്ദ്രൻ പാർലമെന്റിൽ എത്തണമെന്ന് തന്നെയാണ് ഭൂരിഭാഗം വയനാട്ടുകാരുടെയും ആവശ്യം.