ജനീവ: പാക് അധീന കശ്മീരിലും ഗിൽജിത് ബാൾട്ടിസ്ഥാനിലും നടക്കുന്നത് കടുത്ത മനുഷ്യവകാസ ലംഘനങ്ങളെന്ന് യുണൈറ്റഡ് കാശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി വക്താവ് സർദാർ നസീർ അസീസ് ഖാൻ. ഐക്യരാഷ്ട്ര സഭ മനുഷ്യവകാശ കൗൺസിലിന്റെ 55 ാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ജനങ്ങൾ നേരിടുന്ന മനുഷ്യവകാശ പ്രശ്നങ്ങളിൽ യുഎൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താന്റെ കടന്നുകയറ്റം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്ന് ഖാൻ എടുത്തു പറഞ്ഞു. ഇസ്ലാമാബാദിൽ മാറി മാറി വരുന്ന സർക്കാരുകൾ വലിയ ക്രൂരതയാണ് ഇവിടുത്തെ ജനങ്ങളോടു കാണിക്കുന്നത്. 1947 ഒക്ടോബർ 22 ന് പാകിസ്താൻ കശ്മീർ ആക്രമിച്ചു. അന്നു മുതൽ ഈ പ്രദേശത്തെ ജനങ്ങൾ ഇരകളാണ്. മേഖലയിൽ ഒരു നിയസഭയുണ്ട് എന്നാൽ നിയമ നിർമ്മാണത്തിന് അധികാരമില്ല. വൈദ്യുതി ക്ഷാമം കാരണം ജനങ്ങൾ മാർച്ച് മുതൽ പ്രതിഷേധിക്കുന്നു, അവർക്ക് ഗോതമ്പും അവശ്യവസ്തുക്കളും ഇല്ല. പാകിസ്താൻ കേട്ട ഭാവം കാണിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
ഗോതമ്പ് സബ്സിഡി പ്രശ്നം, ലോഡ്ഷെഡിംഗ് എന്നിവ കാലങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതിന് പാകിസ്താൻ മാത്രമാണ് ഉത്തരവാദി. ഇതിനുപുറമേ വികസന കാർഡ് കാണിച്ച് കാണിച്ച് ഇവിടുത്തെ ഭൂമി തട്ടിയെടുക്കുകയാണ് പാകിസ്താനെന്നും സർദാർ നസീർ അസീസ് ഖാൻ ആരോപിച്ചു. പ്രതിരോധത്തിന്റെ പേരിൽ പാക് സൈന്യം റിസോർട്ടുകളും വിനോദസഞ്ചാര ഇടങ്ങളും പോലും കൈയ്യടക്കി വയ്ക്കുകയാണെന്നും സർദാർ നാസർ അസീസ് ഖാൻ ചൂണ്ടിക്കാട്ടി.