ദിസ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് 2026 ആകുമ്പോഴേക്കും ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ലെന്നും 2032-ഓടെ മുസ്ലീങ്ങൾ കോൺഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹട്ടിയിലെ സംസ്ഥാന ബിജെപി ആസ്ഥാനം സന്ദർശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ.
രാഷ്‌ട്രീയ പാർട്ടികൾ എന്നും ജനങ്ങളുടെ കീഴിലാണ് നിലകൊള്ളേണ്ടത്. അവരുടെ അനുഗ്രഹമാണ് നമുക്ക് ആവശ്യം. നിരവധി കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിൽ ചേരും. സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന് പുരോഗതിയുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നിരവധി മുസ്ലീം സമുദായങ്ങൾ എന്നെ പിന്തുണക്കുന്നു.
ജോർഹട്ട് പാർലമെൻ്റ് മണ്ഡലത്തിൽ ബിജെപി വിജയിക്കും. എനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഗൗരവ് ഗൊഗോയ് ബിജെപിയിൽ ചേർന്നത്. വിജയസാധ്യതയില്ലെന്ന് അവർക്ക് തന്നെ ഉറപ്പാണ്. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിൽ 105-ലും ബിജെപി വിജയിക്കും. സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ മനസിലാക്കിയ ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.