നടുക്കുന്നൊരു കാറപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് പുറത്തുവന്നത്. ഡൽഹി- മീററ്റ് എക്സ്പ്രസ് വേയിൽ ഗാസിയബാദിന് സമീപമായിരുന്നു രണ്ടു കുട്ടികളടക്കം മൂന്നുപേരുടെ ജീവനെടുത്ത അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.11 വിദ്യാർത്ഥികളുമായി പോയ കാർ റോഡിന് വശത്ത് നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിലേക്ക് പാഞ്ഞുകയറിയ ശേഷം സമീപത്തുണ്ടായിരുന്ന വാനിലും ഇടിക്കുകയായിരുന്നു. ഉനേഷ്, അസാം എന്നിവരാണ് തത്ക്ഷണം മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.
വെള്ള ഇർറ്റിഗയാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഒരു എൻട്രൻസ് പരീക്ഷയ്‌ക്കായി അംറോഹയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലായിരുന്ന കാർ പാർക്ക് ചെയ്തിരുന്ന ടിപ്പറിന് പിന്നിലാണ് ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ടിപ്പർ ഡ്രൈവർ രക്ഷപ്പെട്ടു.
ടിപ്പർ കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെയാണ് ടിപ്പർ. ഹൈവയിൽ ഇത്തരം വലിയ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ലെന്നാണ് നിയമം.
मेरठ–दिल्ली एक्सप्रेस वे पर रोड एक्सीडेंट। डंपर मुख्य लेन पर रुका हुआ खड़ा था। पीछे से आर्टिगा कार घुस गई। कार सवार ड्राइवर और 2 बच्चों की मौत हो गई। ये बच्चे जामिया मिल्लिया इस्लामिया विश्वविद्यालय दिल्ली का एंट्रेंस एग्जाम देने जा रहे थे। #Ghaziabad #Up pic.twitter.com/sKiotyaNyM
— Sachin Gupta (@SachinGuptaUP) March 31, 2024
“>