ഇസ്‌താംബൂൾ, അങ്കാറ, പ്രധാന നഗരങ്ങളെല്ലാം കൈവിട്ടു; തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ എർദോഗാന് വൻ തിരിച്ചടി; കമാൽ പാഷയുടെ ചിത്രവുമായി ജനം തെരുവിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്‌താംബൂൾ, അങ്കാറ, പ്രധാന നഗരങ്ങളെല്ലാം കൈവിട്ടു; തുർക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ എർദോഗാന് വൻ തിരിച്ചടി; കമാൽ പാഷയുടെ ചിത്രവുമായി ജനം തെരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 12:54 pm IST
A Turkish woman waves a Turkish national flag with a portrait of Turkey's modern founder Mustafa Kemal Ataturk in front of Yeni Camii on April 12, 2017 during a campaign rally for the "yes" vote in the upcoming constitutional referendum in Istanbul's Eminonu district.
The Turkish public will vote on April 16, 2017 on whether to change the current parliamentary system into an executive presidency. / AFP PHOTO / BULENT KILICBULENT KILIC/AFP/Getty Images

A Turkish woman waves a Turkish national flag with a portrait of Turkey's modern founder Mustafa Kemal Ataturk in front of Yeni Camii on April 12, 2017 during a campaign rally for the "yes" vote in the upcoming constitutional referendum in Istanbul's Eminonu district. The Turkish public will vote on April 16, 2017 on whether to change the current parliamentary system into an executive presidency. / AFP PHOTO / BULENT KILICBULENT KILIC/AFP/Getty Images

Facebook
Twitter
WhatsAppTelegram

അങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ എ.കെ.പിക്കും കനത്ത തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിപക്ഷം വിജയിച്ചതായി റിപ്പോർട്ട്. പ്രധാന നഗരങ്ങളിൽ വിജയം അവകാശപ്പെട്ട് പ്രതിപക്ഷമായ സി.എച്ച്.പി. രംഗത്തെത്തി. ഇസ്‌താംബുളിലും തലസ്ഥാനമായ അങ്കാറയിലും വലിയ വിജയം നേടിയതായി സി.എച്ച്.പി പാർട്ടി അവകാശപ്പെട്ടു.

ഇസ്‌താംബുളിൽ സി.എച്ച്.പി നേതാവായ മേയർ ഇക്രെം ഇമാമോഗ്ലു ആണ് വിജയം നേടിയത്. തലസ്ഥാനമായ അങ്കാറയിൽ സി.എച്ച്.പിക്കാരനായ മേയർ മൻസൂർ യാവാസ് വിജയം നേടി. തുർക്കിയയിലെ വലിയ മൂന്നാമത്തെ നഗരമായ ഇസ്മീറിലും സി.എച്ച്.പിയാണ് മുന്നിൽ. ബർസ, അദാന, അൻ്റാലിയ റിസോർട്ട് എന്നിവയുൾപ്പെടെ തുർക്കിയിലെ മറ്റ് പല വലിയ നഗരങ്ങളിലും സിഎച്ച്പി വിജയിച്ചു. 81 പ്രവിശ്യകളിൽ 36ലും സി.എച്ച്.പിക്കാണ് വ്യക്തമായ മുന്നേറ്റമെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

21 വർഷം മുമ്പ് എർദോഗൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ പാർട്ടി രാജ്യത്തുടനീളം പരാജയപ്പെടുന്നത്.

2028ൽ തന്റെ പ്രസിഡൻഷ്യൽ കാലാവധി അവസാനിക്കുമെന്നതിനാൽ ഇത് തന്റെ അവസാനത്തേ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രചാരണ വേളയിൽ എർദോഗൻ പറഞ്ഞിരുന്നു.

ഏകദേശം 85 ദശലക്ഷത്തോളം വരുന്ന തുർക്കി ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇസ്താംബൂളിലാണ്. താൻ മേയറായിരുന്ന ഇസ്താംബൂളിൽ വിജയിക്കാൻ അരയും തലയും മുറുക്കി എർദോഗാൻ പ്രചാരണത്തിന് നേതൃത്വം നൽകി. എങ്കിലും പരാജയപ്പെട്ടു.

ദേശീയപതാകയുമേന്തി ആയിരക്കണക്കിന് സി.എച്ച്.പി പ്രവർത്തകർ ഞായറാഴ്ച ഇസ്താംബുളിൽ വിജയാഘോഷം നടത്തി. ജനക്കൂട്ടം ഇസ്താംബൂളിലെ ഏറ്റവും പഴക്കം ചെന്ന സരച്ചനെയിലെ ടൗൺ ഹാളിന് പുറത്ത് തടിച്ചുകൂടി.തുർക്കിയുടെ സ്ഥാപക പിതാവ് കെമാൽ അത്താതുർക്കിനൊപ്പം ഇക്രെം ഇമാമോഗ്ലുവിന്റെ ചിത്രം രേഖപ്പെടുത്തിയ ടർക്കിഷ് പതാകകളും ബാനറുകളും അവർ വീശുന്നുണ്ടായിരുന്നു.

ഇക്രെം ഇമാമോഗ്ലുവും മൻസൂർ യാവാസും 2028-ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായി കണക്കാക്കപ്പെടുന്നു. ഇരുവരും എർദോഗാന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

അങ്കാറയിലെ പാർട്ടി ആസ്ഥാനത്തിന്റെ ബാൽക്കണിയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ തന്‍റെ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതായി പ്രസിഡന്‍റ് എർദോഗാൻ പറഞ്ഞു. തെറ്റുകളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ 70 വയസ്സുള്ള അദ്ദേഹത്തിന് ഭരണഘടന പ്രകാരം 2028-നപ്പുറം ഭരിക്കാൻ കഴിയില്ല.

Tags: turkeyErdoganRecep Tayyip Erdoğan
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies