തൃശൂർ: തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ഡൽഹിയിലുണ്ടായ സ്ഥിതി കേരളത്തിലുമുണ്ടാകുമെന്ന് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പണം മടക്കി കിട്ടണം. പലിശയുൾപ്പെടെ അവർക്ക് ലഭ്യമാകണം. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. അത് തന്നെയാണ് ഡൽഹിയിലും നടന്നത്. നോട്ടീസ് കൊടുത്തിട്ടും തുടർച്ചയായി ഹാജരാകാത്തവരുടെ അവസ്ഥ എന്താണെന്ന് എല്ലാവരും അറിഞ്ഞതല്ലേ. കെജ്‌രിവാളിന്റെ സ്ഥിതി ഇവിടെയുമുണ്ടാകും”.
“സഹകരണ പ്രസ്ഥാനങ്ങളിലെ അധഃപദനമാണിത്. കരുവന്നൂരിലെ ജനത്തിന് വേണ്ടിയാണ് ഞാൻ ഇടപെട്ടത്. അവരുടെ പണം തിരികെ കൊടുക്കണം. അത് കൊടുത്തില്ലെങ്കിൽ അടുത്ത പാർലമെന്റ് വരുന്നതോടുകൂടി അതിനുള്ള ശക്തമായ നിയമം കൊണ്ടുവരാൻ വേണ്ടി പോരാടും. അതിന് വേണ്ടിയാണ് പ്രാഥമികമായി ഞാൻ പാർലമെന്റിലേക്ക് പോകുന്നത്. ഇതിലൊരു ഇക്കണോമിക് ഫാസിസമുണ്ട്. അതിനെ തകർത്തെറിയണം” – സുരേഷ് ഗോപി പറഞ്ഞു.